Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Guard

University News

സെക്യൂരിറ്റി ഗാർഡ് വാക് - ഇൻ - ഇന്‍റർവ്യൂ

കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്‍റർവ്യൂ 30ന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർദ്ധസൈനികർ. ഉയർന്ന പ്രായ പരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30 സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.

 ജീവിതം തുറക്കുന്ന മനുഷ്യപുസ്തകങ്ങൾ:29 മുതൽ സർവകലാശാലയിൽ

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക് മുന്നിൽ പ്രദർശിപ്പിക്കുന്ന ‘ശാസ്ത്രയാൻ 2026’ പ്രദർശനത്തിന്‍റെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് ഹ്യൂമൻ ലൈബ്രറി സംഘടിപ്പിക്കും. 29, 30, 31 തിയതികളിലായി സർവകലാശാല പാർക്കിൽ ആറ് വേദികളിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ വൈവിധ്യം പുലർത്തിയ മുപ്പതോളം മനുഷ്യപുസ്തകങ്ങളെ ജനങ്ങൾക്ക് മുന്നിൽ തീർത്തും സൗജന്യമായ എത്തിക്കും. ഡെന്മാർക്കിൽ 2000 ത്തിൽ ഉടലെടുത്ത ഹ്യൂമൻ ലൈബ്രറി ആശയത്തിൽ വ്യക്തികൾ പുസ്തകങ്ങളായി മാറി നിശ്ചിത സമയത്തേക്ക് വായനക്കാരുമായി നേരിട്ട് സംവദിക്കും. പരമ്പരാഗത വായനശാലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ നൂതന ആശയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മനുഷ്യ പുസ്തകങ്ങളുമായി തുറന്ന സംഭാഷണത്തിനുള്ള ഒരു മികച്ച വേദിയായി ഉപയോഗിക്കാവുന്നതാണ്. ഹ്യൂമൻ ലൈബ്രറിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പഠനവകുപ്പുമായി ബന്ധപ്പെടണം.

 ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: സ്പോട്ട് അഡ്മിഷന്‍

കാലിക്കട്ട് സർവകലാശാല എജ്യൂക്കേഷനാൽ മൾട്ടി മീഡിയ റിസർച്ച് സെന്‍ററിൽ നടത്തുന്ന ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 20-ന് നടക്കും. ആറുമാസമാണ് കോഴ്സ് കാലാവധി. ഡിജിറ്റല്‍ മീ‍ഡിയ കണ്ടന്‍റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്ന കോഴ്സില്‍ ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നൂതന എഐ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ പ്രായോഗിക പരിശീലനം നല്‍കും. പഠന കാലയളവില്‍ ഇഎംഎംആർസിയിൽ ഇന്‍റേണ്‍ഷിപ്പുമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ മതിയായ രേഖകൾ സഹിതം രാവിലെ 11 ന് സർവകലാശാല ഇഎംഎംആർസി ഓഫീസില്‍ ഹാജരാകണം. ഫോൺ: 9946823812, 9846512211.

 പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ

ഡിസംബർ 2025 സെഷൻ പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷയ്ക്ക് പിഴ കൂടാതെ 28 വരെയും 145 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 19 മുതൽ ലഭ്യമാകും. ഹാൾടിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ ഫെബ്രുവരി ഒന്പത് മുതൽ ഡൗൺലോഡ് ചെയ്യാം.

 ഓഡിറ്റ് കോഴ്സ് പരീക്ഷ

വിദൂര വിഭാഗം (സിബിസിഎസ്എസ്) 2019 പ്രവേശനം ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി (ഓഫ്‌ലൈൻ) പരീക്ഷകൾ ജനുവരി 28ന് നടത്തും. കേന്ദ്രം: വിദൂര വിദ്യാഭാസ കേന്ദ്രം, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.

 പരീക്ഷ മാറ്റി

ജനുവരി 28ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

 പരീക്ഷാഅപേക്ഷ

തൃശൂർ ഗവൺമെന്‍റ് കോളജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (പിജി- സിബിസിഎസ്എസ് - 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.

 

International

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാമതും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം മൈമൻസിംഗ് നഗരത്തിലുണ്ടായ സംഭവത്തിൽ ടെക്സ്റ്റൈൽ ഫാക്‌ടറിയിൽ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന ബജേന്ദ്ര വിശ്വാസ് (42) ആണു മരിച്ചത്.

സഹപ്രവർത്തകനായ നൊമാൻ മിയ (29) സർവീസ് തോക്ക് ഉപയോഗിച്ച് ബജേന്ദ്രയെ വെടിവയ്ക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന അൻസാർ എന്ന അർധസൈനിക വിഭാഗത്തിലെ അംഗങ്ങളാണ് ഇരുവരും. തിങ്കളാഴ്ച വൈകുന്നേരം ഫാക്‌ടറി വളപ്പിലുണ്ടായ കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ഇരുവരും ഡ്യൂട്ടിയിലായിരുന്നു. സംസാരത്തിനിടെ വെടിപൊട്ടിയെന്നാണു സാക്ഷിമൊഴി.

ഡിസംബർ 18ന് ബലൂകയിൽ ദീപു ചന്ദ്രദാസ് എന്ന ഹൈന്ദവ യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 24ന് മൗൈമൻസിംഗ് നഗരത്തിൽ സമ്രാട്ട് എന്നു വിളിപ്പേരുള്ള അമൃത് മണ്ഡൽ എന്ന ഹൈന്ദവ യുവാവും ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടു.

കൊടും ക്രിമിനലായിരുന്ന സമ്രാട്ടിനെ പണംപിരിക്കലിനിടെ ജനം തല്ലിക്കൊന്നുവെന്ന ബംഗ്ലാദേശി സർക്കാരിന്‍റെ വാദത്തിൽ തർക്കമുണ്ട്.

Latest News

Corehub Up